Thursday, 21 March 2013

ഈ കവിതാ ദിനത്തിൽ പ്രിയപ്പെട്ടവൾക്കായി


------------------------

ആവണിപ്പൂക്കള്‍ വിരിഞ്ഞതിലാദ്യമായീ 
നിന്‍ മുഖം ഞാനന്നു കണ്ടു 
പാലൊളി ചന്ദ്രിക പെയ്തതിലാദ്യമായീ
നിന്‍ ചിരി ഞാനന്നു കണ്ടു.

(ആവണിപ്പൂക്കള്‍)

പാടും മുളം കുഴല്‍ തണ്ടിലന്നാദ്യമായീ
നിന്‍ സ്വരം ഞാനന്നു കേട്ടു.
സന്ധ്യ ചിരിച്ച കവിളിലന്നാദ്യമായി 
നാണത്തിന്‍ താമര കണ്ടു. 

(ആവണിപ്പൂക്കള്‍)

കരളിലെ മോഹങ്ങള്‍ പൂവണിയുന്നത് 
നിന്‍ നീല മിഴികളില്‍ കണ്ടു.
മാറില്‍ മയങ്ങിയ രാവിലിന്നദ്യമായീ
നിന്നിലെയെന്നെ ഞാന്‍ കണ്ടു.

(ആവണിപ്പൂക്കള്‍)

സൂര്യകമല




-----------------
ഇന്നലെ രാവില്‍ നീല നിലാവിൽ 
ചാരത്തിരുന്നു നീ മോഹനരാഗത്തിൽ 
രാഗാദ്രമാമൊരു ശീലു പാടി
ഒരു പ്രേമക്കഥയുടെ പാട്ടുപ്പാടി.

(ഇന്നലെ) 

സൂര്യനെ മോഹിച്ച താമരപ്പെണ്ണിൻ 
ഉള്ളം കുളിര്‍ത്തൊരു കഥപ്പാടി 
അവളുടെ പ്രണയത്തിലുരുകിയൊലി ച്ചൊരു 
സൂര്യ മനസ്സത്തിൻ നോവുപ്പാടി 

(ഇന്നലെ) 

പാറിപറന്നുപോം പ്രണയസ്വപ്നങ്ങളെ 
ഓരോ ദളത്തിലും നിറച്ചുവെച്ചു
അവൾ ഓരോ കിനാക്കളും കൊരുത്തുവെച്ചു 
നിണം വാര്‍ന്നൊഴുകിയ സന്ധ്യകളില്‍ 
ഓരോ ഇതളും കൊഴിഞ്ഞു വീണു.
ഓരോ കിനാക്കളും ഉതിർന്നു വീണു 

(ഇന്നലെ)