Thursday, 18 October 2012

നാഥൂറാം കരയുന്നു..



ആരോവന്നു മുട്ടിവിളിക്കുന്നു പാതിരാമയക്കത്തില്‍ നിന്നും
ഉണര്‍ന്നു ഞാന്‍ പൊടുന്നനെ. എഴുനേല്‍ക്കുക നേരമായി,
വാതല്‍ തുറന്ന ഞാന്‍ ഗോട്സെയെ കണ്ടു
...
നിരാലംബനായി അര്‍ദ്ധഫക്കീറായി.
ചിരിക്കുന്നു നാഥുറാം പിന്നെപ്പതുക്കെപ്പറയുന്നു
'അറിയുമോ കുഞ്ഞേ നിനക്കു' ഞാനാരെന്ന്
ഞാനാണു നാഥുറാം - നാഥുറാം ഗോട്സെ.
അറുപതാണ്ടുകള്‍ക്കപ്പുറമീക്കൈകളാല്‍
ഇന്ത്യയതന്‍യാത്മാവിലേക്കു തീയുണ്ടപ്പായിച്ചു ഞാന്‍.

അന്നൊക്കെ ഇരുട്ടറയില്‍ വെളിച്ചമായിയെത്തി ബാപ്പു
മിഴിനീരാലെന്നശ്രു പൂജയെറ്റുവാങ്ങാനെത്തിയ നാള്‍കളില്‍.
പാശ്ചാത്താപഗ്രസ്തനായി ബാപ്പുതന്‍ കാല്‍ക്കല്‍
മാപ്പിരക്കാന്‍ കൊതിച്ചു ഞാനപ്പോള്‍
മൂര്‍ധാവില്‍ ചുംബിച്ചിട്ടുച്ചിരിക്കും പിന്നെ മെല്ലെചൊല്ലും
ബാപ്പു തിടുക്കം കൂടിപ്പോയീമകനെനിനക്കന്നു.
'ക്ഷമിക്കാമായിരുന്നില്ലേ പ്രാര്‍ത്ഥനത്തീരുവോളം
സമര്‍പ്പിച്ചെനെയെന്നെ നീപറഞ്ഞിരുന്നെങ്കില്‍'.

നേരമാകുന്നു വേഗമെത്തണം നാല്‍ക്കവലയില്‍
കാക്കകള്‍ കാഷ്ടിച്ചിടും പ്രതിമ വൃത്തിയാക്കാന്‍.
നോക്കുക മകനെനീ - ജീവനില്ലാ പ്രതിമകള്‍
വൃത്തിയാക്കാന്‍ നേരമില്ല നിങ്ങള്‍ക്കിപ്പോള്‍
'ഗാന്ധിയുണ്ടായിരുന്നെങ്കില്‍ നിങ്ങളദേഹത്തെ
വൃദ്ധസദനത്തിലാക്കി സംതൃപ്തി നേടിയേനെ".

ഭാഗ്യം ചെയ്തവന്‍ ഞാനെന്‍ കൈകളാല്‍ അദേഹത്തെ
നിത്യാമാം സ്നേഹത്തിന്റെ മടിയിലിരുത്താന്‍ കഴിഞ്ഞല്ലോ.
ചോദ്യങ്ങള്‍ കൊണ്ടെന്നെ തളര്‍ത്തുന്നു നാഥൂറാം
ഉത്തരം നല്‍കാന്‍ ഞാന്‍ വാക്കുകകള്‍ പരതുന്നു.

"രാഷ്ട്രപ്പിതാവിനെ നാല്‍കവലയില്‍ നിര്‍ത്തി
നോക്കുകുത്തിയാക്കുന്നു നിങ്ങള്‍ ദൃഷ്ടി ദോഷം മാറ്റാന്‍''.
തച്ചുടക്കുന്നു പ്രതിമകളെല്ലാം നാഥൂറാം
കവലയിലല്ല നടവഴിയിലല്ല ഇന്ത്യതന്‍
ഹൃദയത്തിലാണ് നിന്‍ സ്ഥാനമെന്നലറിക്കൊണ്ട്.

"ഇവിടിനി മരിക്കെണ്ടൊരു മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി
ഇവിടിനി ജനിക്കേണ്ട നാഥുറാം ഗോട്സേമാരും".
ഇന്നെന്റെ തെറ്റിനു പ്രായശ്ചിത്തമായിയെന്റെയാത്മാവിനു
മോക്ഷ പ്രാപ്തിയായ്.

No comments:

Post a Comment