Friday, 19 October 2012

ഈശ്വരെന്റെ മനസ്സ് തുറന്നപ്പോള്‍.



******************************

നക്ഷത്രങ്ങളുടെ കാവലില്‍ 
സ്വര്‍ഗ്ഗത്തിലേക്കുള്ള നടപ്പാതയുടെ 
വലതുവശം ചേര്‍ന്നു നടന്നപ്പോള്‍
പിന്തിരിഞ്ഞു നോക്കാന്‍ നീ 
ശ്രമിച്ചതാണുനിന്റെ വലിയ അപരാധങ്ങളിലോന്ന്.

സത്യന്യായങ്ങളുടെ അപ്പോസ്തലെന്റെ കാല്‍ക്കീഴില്‍
അടുക്കിവെച്ചിരിക്കുന്ന പഴയോലക്കെട്ടുകളിനീന്റെ 
ജന്മരഹസ്യങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. 

ഭിത്തികളില്‍ ആലേഖനം ചെയ്തിരിക്കുന്ന മഹത് വചനങ്ങള്‍
മിഴികളിലുടക്കിക്കിടന്നപ്പോള്‍ മനസ്സിലുണര്‍ന്നത്
അവതാര മുഖങ്ങളും പ്രവാചകജന്മങ്ങളും.

ജനനമെന്ന വിഭാഗിയതക്കും പിന്നെ മരണമെന്ന
അതിസൂക്ഷ്മമായ സത്യത്തിനുമിടയിലുള്ള
പരിണാമത്തിന്റെ യാത്രയാണ് ജീവിതമെന്നു
പറഞ്ഞുതാരാതെ മറിച്ചു പ്രപഞ്ചമെന്ന
മഹാസാഗരത്തിന്റെ മനസിലാകാത്തയാദ്യ 
കണികയെ കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

പിന്നെയൊരു സൂര്യോദയത്തിലുണര്‍ന്ന ചിന്തയില്‍
തെളിഞ്ഞ പ്രകാശത്തില്‍ സത്യത്തിന്റെ മുഖംമൂടി
വലിച്ചു കീറാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍നിന്റെ നാവിനെബന്ധിച്ചു.
പിന്നെ ഞാന്‍നിന്റെ കാതിലോതി തന്നുനീന്നെ 
നിരക്ഷരനാക്കി ഭീതിപ്പെടുത്തുന്ന ശിക്ഷാവിധിയുടെ കലവറകള്‍. 

ഓരോ ജന്മങ്ങളും പിറവിയെടുക്കുമ്പോള്‍
മറുപിള്ളയായി കൂടെകൂടുന്നു പാപങ്ങള്‍.
പാപങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പുണ്യങ്ങള്‍ക്ക്
പ്രസക്തിയുള്ളൂയെന്നു കണ്ടറിഞ്ഞ ഞാന്‍ 
ജീവിതത്തില്‍ ഊരാക്കുടുക്കുകള്‍ തീര്‍ത്തു
പിന്നെയതിലെക്കുനിന്നെ നീയറിയാതെ 
കുടുക്കുകളഴിച്ചു മുന്നോട്ടു നീങ്ങാന്‍ പ്രേരിപ്പിച്ചു
ഓരോ പാപത്തിലെക്കു നിന്നെ വഴികാട്ടി നയച്ചു.

ജീവിതത്തിലെയോരോ കരുനീക്കങ്ങളിലും ചതുരംഗപ്പലകയിലെ 
ചതിക്കുഴികള്‍ ഞാന്‍ ഒരുക്കിവെച്ചിരുന്നു വലിയ വാരിക്കുഴികള്‍പോലെ.
എന്നിട്ടും എന്നെനീ വിശ്വസിച്ചടുത്താണുനിന്റെ അപചയത്തിന്റെ 
ഹരി ശ്രീ കുറിക്കപ്പെട്ടത് . 

ഇന്നുയീ അരമരമതിലിന്റെയുള്ളില്‍ എന്റെ കണക്കുപുസ്തകത്തിലെ 
വിധിന്യായങ്ങള്‍ നീന്റെ തലവിധിയായ് ഞാന്‍ വരച്ചിടുമ്പോള്‍
ചിരിക്കുകയാണ് ഞാന്‍ നിന്റെ പരാധീനതകള്‍ ഓര്‍ത്തുകൊണ്ട്‌. 

ഒരു വലിയ ജനസഞ്ചയത്തിന്റെ പിന്തുണയെന്നും എനിനക്കുണ്ട്‌, 
ഉണ്ടായിരുന്നു പല നിറത്തിലുമനവധി വിശ്വാസങ്ങളിലും കൂടി 
കാലാകാലമായി ഞാനതു സ്വന്തമാക്കി നിലനിര്‍ത്തി.
എനിനക്കെതിരെ ഉയര്‍ന്നനാവുകളെ ചോദ്യങ്ങളെ
ഞാനെന്‍ന്റെ അനുയായികളെ കൊണ്ട് അടിച്ചമര്‍ത്തി.

പിന്നെ ഞാന്‍ പറഞ്ഞു നിന്റെ പാപങ്ങള്‍
നിന്നെപ്പൊതിയുമ്പോള്‍ നീ അറിയാതെ പോവുന്ന
ചില സത്യങ്ങള്‍ നിന്നെ തേടിയെത്തുന്ന കര്‍മ്മങ്ങള്‍ 
അതില്‍ കുടിയിരിക്കുന്ന പാപഗ്രഹങ്ങള്‍ 
അങ്ങിനെയെന്തെല്ലാമാകാശവാണികള്‍.

നിനക്കായി ഞാനൊരുക്കിയ കുടിലതന്ത്രങ്ങളില്‍
നീയറിയാതെ നടന്നു കയറുമ്പോള്‍ ഞാനീ
സ്വര്‍ണ്ണമേടയിലിരുന്നു നിന്റെ വിധിയോര്‍ത്തു പൊട്ടിച്ചിരിക്കുമ്പോള്‍ 
നിനക്കതുടിമുഴക്കങ്ങളായിക്കാതുകളില്‍ നിറയും 
പിന്നെ മിന്നല്‍പ്പിണറുകളയി നിന്റെ കണ്ണുകളില്‍ പടരും.

No comments:

Post a Comment