Thursday, 18 October 2012

മോഹം



-------
യദുകുല നാഥന്റെ മുരളികയില്‍ 
ഒരു പൊന്‍കതിരായി വിടര്‍ന്നെങ്കില്‍ 
കാളിന്ദിതീരത്തെ കടമ്പിന്‍പ്പൂവിനെ
പുണരുന്ന ശലഭമായി പിറന്നെങ്കില്‍
( യദുകുല )

നറു വെണ്ണ പ്പോലെന്റെയുള്ളില്‍ ശ്രുതിമീട്ടും
മീരതന്‍ ഭക്തിയായി മാറിയെങ്കില്‍ 
മാറത്തെവിയര്‍പ്പിനാല്‍ നാറും സതീര്‍ഥ്യനാം 
കുചേലനായിയെനിക്കൊരു ജന്മം തരുമോ നീ

(യദുകുല)

അത്താഴപ്പട്ടിണിക്കാരനാണെങ്കിലും 
നിന്‍ നാമം പാടി ഞാന്‍ ഉറങ്ങുമല്ലോ
പൂന്താനമായിയൊരു ജന്മം തരുമെങ്കില്‍ 
നിന്‍ അപദാനങ്ങള്‍ പാടുമല്ലോ

(യദുകുല) 

തുളസിക്കതിരായി നെയ്യിത്തിരിനാളാമായി
പൈക്കിടാവോന്നായി പൊന്നോടക്കുഴലായി
തിരുമുടിയില്‍ ചാര്‍ത്തുന്നപ്പീലിത്തണ്ടായി
തിരുമാറില്‍ ദശപ്പുഷ്പ വനമാലയായി.

1 comment: